Tuesday, April 13, 2010

ആന്റൊയുടെ പാപങ്ങള് ...

കക്ഷത്തില് ഉപ്പു നിറമുള്ള വിയര്പ്പു നാറിയ കവറോള് ലേബര് കാംപിലെ അയയിലെക്കൂരിയെറിഞ്ഞു രവി കമ്പനി തനിക്കു അനുവദിച്ച കട്ടിലിലേക്ക് ചാഞ്ഞു


പതിനാറു പേരായിരുന്നു ആ മുറിയില് താമസിച്ചിരുന്നത് .ഓരോ കട്ടിലും പതിനാറു പേരുടെയും സ്വന്തം ലോകമായിരുന്നു .എല്ലാവരും വന്നു തുടങ്ങി.ഇനി രണ്ടു മണിക്കൂര് നേരത്തേക്ക് കുളിമുറിയില് വല്ലാത്ത തിരക്കായിരിക്കും .തിരക്കൊഴിയും വരെ ഒന്ന് മയങ്ങാമെന്ന് കരുതി രവി മുകളിലേക്ക് തെറുത്തു വെച്ച വിരിപ്പ് താഴോട്ടു വലിച്ചിട്ടു .

ഇത് തന്റെ മാത്രം ലോകം .വലതു ഭാഗത്ത് ചുവരില് ഒട്ടിച്ചു വെച്ച ഗണപതിയുടെ ചിത്രത്തിനരികെയുള്ള ഫോട്ടോയില് കുഞ്ഞനുജത്തി മീനയുടെ മുഖം തെളിഞ്ഞു വന്നു .പിറകില് ദൈന്യതയേറിയ മുഖവുമായി അച്ഛനുമമ്മയും .വളരെ കഷ്ടപ്പെട്ട ഒരു കുടുംബ പശ്ചാത്തലമായിരുന്നു രവിയുടെത് പത്താം ക്ലാസ് വരെ രവിയെ അച്ഛന് പഠിപ്പിച്ചു .

രവിയുടെ അച്ഛന് ചുമടെടുപ്പായിരുന്നു ജോലി. ആയിടക്കാണ് ദുര്വിധി അച്ഛനെ കിടപ്പിലാക്കിയത് .വലിയങ്ങാടിയില് ലോറിയില് നിന്നും അരിച്ചാക്കെടുത്തു പീടിക മുറിക്കകത്ത് അട്ടിയിടണം.

ലോറിക്ക് പുറത്തിരിക്കുന്ന ആളുടെ ഒരു കൈയബദ്ധം ,അച്ഛന് ചുമട് താങ്ങുന്നതിനു മുമ്പേ അയാള് അരിച്ചാക്കു താഴേക്കിട്ടു .

അച്ഛന് കിടപ്പിലായതിനു ശേഷം കുടുംബ ഭാരം മുഴുവന് രവിയുടെ ചുമലിലായി .പിന്നീട് അച്ഛന് പിറകെ രവിയും വലിയങ്ങാടിയില് ചുമടെടുത്തു തുടങ്ങി .പ്രായം കുറഞ്ഞ ചുമടെടുപ്പുകാരനായ രവിയോട് വലിയങ്ങാടിയില് എല്ലാവര്ക്കും സ്നേഹമായിരുന്നു ,കൂടാതെ അച്ഛനോടുള്ള കടപ്പാടുകളും .,നാലഞ്ചു വര്ഷങ്ങള് പിന്നിട്ടപ്പോള് ,വലിയങ്ങാടിയിലെ ചുമടെടുപ്പ് കൊണ്ട് അനിയത്തി മീനയുടെ വിദ്യാഭ്യാസവും അച്ഛന്റെയും അമ്മയുടെയും ചികിത്സയും മരുന്നും ,ഒന്നിനും തികയാത്തതായി ,പിന്നെ ദാരിദ്ര്യവും. .

വലിയങ്ങാടിയില് മൊത്തം അരി വിപനക്കാരനായിരുന്നു നജീബ്ക്ക ,അദ്ദേഹത്തിന്റെ മകന് ആരിഫ് ദുബായിലായിരുന്നു .കഷ്ടപ്പാട് നിറഞ്ഞ ജീവിതം കണ്ടു മഹാനമാസ്കനായ നജീബ്ക്ക ആരിഫിനോട് പറഞ്ഞു ഒരു വിസിറ്റ് വിസ തരപ്പെടുത്തി രവി ദുബായിലേക്ക് വിമാനം കയറി .

പത്താം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള രവിക്ക് ഒരു പാട് അലചിലുകള്ക്കു ഒടുവിലാണ് ജബലലിയിലെ ഈ കെട്ടിട നിര്മ്മാണ കമ്പനിയില് ജോലി കിട്ടിയത് .പട്ടിണി മാറ്റണം ,അച്ഛനും അമ്മയ്ക്കും നല്ല ചികിത്സ നടത്തണം,അനിയത്തി മീനയെ നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ലൊരു ചെറുക്കനെ ഏല്പ്പിക്കണം ,ഇത്ര ചെറിയ സങ്കല്പങ്ങളെ രവിക്കുള്ളൂ ..ഇതുകൊണ്ടൊക്കെ തന്നെയാണ് കഠിനമായ വെയിലിലും യാതൊരു മുറുമുറുപ്പും കൂടാതെ ജോലി ചെയ്യുന്ന രവിയെ കമ്പനിയില് എല്ലാവര്ക്കും ഇഷ്ടമായതും .

സത്യസന്ധന് കൂടിയായിരുന്നു രവി .സമയം കിട്ടുമ്പോഴൊക്കെ പ്രവാസ ജീവിതത്തില് അകപ്പെടുന്ന അപകടങ്ങളെക്കുറിച്ച് രവി സഹപ്രവര്ത്തകരെ ഉപദേശിക്കാറുണ്ട് .സഹമുറിയന്മാരില് ആന്റോ മാത്രമായിരുന്നു രവിയുടെ വാക്കുകള് ശ്രദ്ധിക്കാതെ മാറിയിരുന്നത് .കഴിഞ്ഞ മാസമാണ് ഈ കമ്പനിയില് അയാള്ക്ക് പെര്മനന്റ് വിസ ശരിയായത് .ഇതിനിടെ വിസ മാറുവാന് വേണ്ടി ഇറാന്റെ കിഷ് എന്ന ദ്വീപില് ചിലവഴിച്ചപ്പോള് പരിചയപ്പെട്ട ഫിലിപ്പിനോ സ്ത്രീയുമായി ആന്റോ പ്രണയത്തിലായി .തൊലി വെളുപ്പ് കണ്ടു ഇളകുന്ന ഒരു ശരാശരി മലയാളിയുടെ ബലഹീനത അവനെയും തീരാത്ത ഒരു ബന്ധനത്തിലാക്കി .കിട്ടുന്ന ശമ്പളം മുഴുവന് അവന് ആ സ്ത്രീക്കായി ചിലവഴിച്ചു എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരങ്ങളില് ബര്ദുബായിലെ ക്രീക്കില് ഫിലിപ്പിനോ സ്ത്രീയോടൊപ്പം ശ്രുംഗരിക്കുന്നത് റൂമില് എല്ലാവര്ക്കും പറഞ്ഞു ചിരിക്കാനുള്ള ഒരു തമാശയാണ് .ഇപ്പോള് സ്വല്പ്പം മദ്യപിക്കാറുമുണ്ടെന്നാണ് സഹപ്രവര്ത്തകരുടെ അടക്കം പറച്ചില് .

കൊച്ചിയിലാണ് ആന്റൊയുടെ വീടെന്നറിയാം.കുടുംബ പശ്ചാത്തലത്തെ

പറ്റി ആര്ക്കുമറിയില്ല .ആരോടും ആന്റോ പറഞ്ഞില്ലെന്നതാണ് സത്യം .ചിലപ്പോള് രോഗികളായ വൃദ്ധ മാതാപിതാക്കളോ ,കുഞ്ഞനിയന്മാരോ അനിയത്തിമാരോ ആന്റൊയുടെ വീട്ടിലും ഉണ്ടായിരിക്കാം .

പതിയെ ഖു'റാന് പാരായണം കേട്ടുകൊണ്ടാണ് രവി മയക്കത്തില് നിന്നുണര്ന്നത് .അബൂക്ക മഗുരിബ് നമസ്കാരം കഴിഞ്ഞു ഖു'റാന് പാരായണം ചെയ്യുകയാണ് .വളരെ പതിഞ്ഞ സ്വരത്തില് മറ്റുള്ളവര്ക്ക് യാതൊരു അലോസരവുമില്ലാതെ.ഒരു പിതാവിനെ പോലെ രവി സ്നേഹിക്കുന്ന അബൂക്കാ .അല്പ നേരം കൂടി ആ പാരായണത്തില് മുഴുകി രവി കിടന്നു .

കുളിമുറിയില് തിരക്കൊഴിഞ്ഞിരുന്നു .രവി വിശദമായി ഒന്ന് കുളിക്കാന് വേണ്ടി കുളിമുറിയിലേക്ക് നടന്നു ഇന്ന് റൂമിലെ മെസ്സില് രവിയാണ് ഭക്ഷണം ഉണ്ടാക്കേണ്ടത് .അവര് എട്ടു പേര് മാത്രം റൂമില് ഭക്ഷം ഉണ്ടാക്കി കഴിക്കുന്നു .ഭാക്കിയുള്ളവര് ലബര് ക്യാമ്പിനടുത്തുള്ള കഫറ്റീരിയയില് നിന്നും .,

വെള്ളിയാഴ്ചകളില് മാത്രം എല്ലാവരും കൂടി പങ്കാളികളായി അബൂക്കായുടെ നേതൃത്വത്തില് മലബാര് ബിരിയാണി വെക്കും .

നാളെ വീണ്ടുമൊരു വെള്ളിയാഴ്ച .ആന്റോ പൊയ്ക്കഴിഞ്ഞിരുന്നു .ദുബായ് മോളിലോ ഫിലിപ്പിനോ സ്ത്രീയുമായി അലഞ്ഞു തിരിഞ്ഞവസാനം ഏതെങ്കിലുമൊരു നിശാക്ലബ്ബില് രാവേറെ ചെല്ലുവോളം സമയം ചിലവഴിചെക്കാം വഴിവിട്ട ജീവിതത്തിനെ പ്രതിനിധാനം ചെയ്യുന്ന യുവതലമുറയുടെ ഒരു കണ്ണിയായി .ഭക്ഷണം ഉണ്ടാക്കുവാന് അബൂക്കയും കൂട്ടിനെത്തി .സവാള അരിയുമ്പോള് കണ്ണില് വെള്ളം നിറയുമ്പോള് പതിവ് തമാശ പോലെ നീയെന്താ കുട്ടീ കരയുന്നതെന്ന് അബൂക്കാ ചോദിച്ചു .,,

ആന്റൊയെ രണ്ടു ദിവസമായി കാണാനില്ല .റൂമിലും ജോലിസ്ഥലത്തും എത്തിയില്ല .രവിയും അബൂക്കായും സഹപ്രവര്ത്തകരും അന്വേഷിക്കാന് ഇനി ഒരു സ്ഥലവും ബാക്കിയില്ല. ജബല് അലിയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള് അവര് എന്തെല്ലാമോ ഒളിക്കുന്നത് പോലെ തോന്നി .

ജുമൈറാ ബീച്ചില് ചോരക്കുഞ്ഞിന്റെ ജഡം അഴുകിയ നിലയില് കണ്ടെത്തി .ഫിലിപ്പിനോ യുവതി പിടിയില് .പത്രത്തിലെ വാര്ത്ത ഉറക്കെ വായിക്കുകയാണ് അബൂക്കാ .''ഈ കള്ള ഹിമാറുകളെയൊക്കെ ചട്ടുകം പഴുപ്പിച്ചു ............എന്ന് രോഷത്തോടെ ആത്മഗതം ചെയ്തു അബൂക്കാ സാമ്പത്തിക മാന്ദ്യത്തില് നിന്നും ദുബായ് കരകയറുന്നു എന്ന വാര്ത്തയിലേക്ക് കടന്നു .രവി ആന്റൊയെക്കുറിചായിരുന്നു ആലോചിച്ചത് .

പിറ്റേന്ന് ഉച്ചക്ക് അവീറില് ഇന്റര് നാഷണല് സിറ്റിയിലെ സൈറ്റില് വിശ്രമ സമയത്താണ് ഫോര്മാന് ആ സത്യം വെളിപ്പെടുത്തിയത് .ആന്റോ ജയിലിലാണ് .കഴിഞ്ഞ ദിവസം അബൂക്കാ വായിച്ച വാര്ത്തയിലെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീ ആന്റൊയുടെ കാമുകിയായിരുന്നു .കുഞ്ഞു ആന്റൊയുടെയും .

സ്വാഭാവികമായും ദുബായ് പോലീസിന്റെ അന്വേഷണം ഫിലിപ്പിനോ യുവതിയിലൂടെ ആന്റൊയിലെത്തി. ആന്റോ ജയിലിലുമായി ..

ഇത് ദുബായ് .ചുരുക്കം ചില രാജ്യക്കാര്ക്കൊഴിച്ചു എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരേഒരു രാജ്യം .എല്ലാം സുതാര്യം .എത്രയോ ജീവിതങ്ങള് ഇവിടെ കരുപ്പിടിച്ചു ഇതെഴുതുന്ന ഈ ഉള്ളവന് പോലും നീണ്ട പതിനാറു വര്ഷങ്ങള് മറ്റൊരു അറേബ്യന് രാജ്യത്ത് വിയര്പ്പു ഒഴുക്കിയിട്ടും യാതൊരു സമ്പാദ്യവും ഇല്ലാതെ ഇവിടെയെത്തിപ്പെട്ടവനാണ് .

ഞാനിവിടെ പറയാന് ശ്രമിച്ചത് ഏതു വഴി വേണമെങ്കിലും നമുക്കിവിടെ സ്വീകരിക്കാം ,രവിയുടെ ജീവിതവും ആന്റൊയുടെ കഥയും അതാണ് നമ്മെ പഠിപ്പിക്കുന്നത് ......,..Updated about 2 weeks ago · Comment ·UnlikeLike

You and Jose Arukatty ജോസ് ആറുകാട്ടി like this..Jose Arukatty ജോസ് ആറുകാട്ടി ഇതു പോലെ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്ന എത്രയോ പേർ നമുക്കിടയിൽ ജീവിക്കുന്നു ഷാജഹാൻ..

രചന നന്നായിട്ടുണ്ട്.



April 3 at 9:14pm · .Nanmandan Shahjahan good...1

April 6 at 6:26pm · .Anas Yaseen Jose chettan paranjath valare shariyanu...

April 7 at 8:57am · .Write a comment......,

1 comment: