Wednesday, April 14, 2010

നീലിമയുടെ മനോവ്യാപാരങ്ങള്‍ ...

മൈലാഞ്ചിക്കാട്ടില് വെറുതെ ഇരിക്കുകയായിരുന്നു നീലിമ.എങ്ങുനിന്നോ ഒരിളം തെന്നല് വന്നു അവളുടെ കുരുനിരകളെ തലോടി പടിഞ്ഞാറേക്ക് തെന്നി പോയി .മഴമേഘങ്ങള് ഒളിപ്പിക്കാന് ശ്രമിക്കുന്ന അസ്തമയ സൂര്യന്റെ പൊന് കിരണങ്ങള് അവളുടെ മൈലാഞ്ചി മുഖത്തിനെ കൂടുതല് അരുണിമ നല്കി ,മാതള ത്തിന്റെ ശിഖരങ്ങളിലേക്ക് ചാഞ്ഞു വളര്ന്ന ഒരു മൈലാഞ്ചി ചെടിയില് രണ്ടു ഇണ ക്കുരുവികള് .നീലിമ എല്ലാ വൈകുന്നേരങ്ങളിലും ഈ മൈലാഞ്ചി ക്കാട്ടില് വരുന്നത് ഈ ഇണ ക്കുരുവികളുടെ സല്ലാപം കാണു വാന് ആണ് ,കൊക്കുരുമ്മി സ്വകാര്യതയില് കുറുകി ചെവിയില് മന്ത്രിച്ചു നീലിമയുടെ സാന്നിധ്യമറിയാതെ അവരങ്ങിനെ പ്രണയിച്ചു കൊണ്ടേയിരിക്കും .പെണ്കുരുവി ക്കാണെന്ന് തോന്നും കുറുമ്പ് കൂടുതല് അവളുടെ തവിട്ടു നിറത്തിന് താഴെ സ്വല്പം പതുപതുത്തവെളുപ്പായിരുന്നു ,ആണ് കുരുവിയുടെ ഓരോ മൃദു ചുംബനതിനും അതിലിരട്ടിയായി അവള് തിരിച്ചു കൊടുക്കും ,ഇണക്കുരുവികളുടെ പ്രണയ ചാപല്യം കണ്ടു നീലിമ അവളുടെ മനോവ്യാപരത്തിലെര്പ്പെടും .സ്കൂള് ബാല്യത്തില് മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെട്ടതായിരുന്നു അവളുടെ കുടുംബം പഴയ നാട്ടില് അവള്ക്കു ഒരു ബാല്യ കാല സുഹൃത്ത് ഉണ്ടായിരുന്നു വട്ടമുഖവും ചുരുണ്ട മുടിയുമുള്ള അഴകുള്ള ഒരു ആണ് കുട്ടി ,ഒരു വല്ലാത്ത ആഹ്ലാദത്തോടെ പുതിയ നാട്ടിലേക്കുള്ള യാത്രയുടെ ആരംഭത്തില് അവന്റെ കണ് പീലികള് നിറഞ്ഞതായി തോന്നി നീണ്ട യാത്രക്കൊടുവില് ഈ മൈലാഞ്ചി ക്കാടിനിടയിലെ വീട്ടില് നീലിമ തനിച്ചായി മനോവ്യാപാരങ്ങളില് ബാല്യകാല സുഹൃത്തും ഇണക്കുരുവികളും ആടിത്തിമര്ത്തു് പെട്ടെന്നായിരുന്നു തെറ്റാലി കൊണ്ട് ഒരു വികൃതി പയ്യന് ഉതിര്ത്ത കല്ല് ആണ് കുരുവിയുടെ ദേഹത്ത് പതിച്ചത് പെണ്കുലരുവി ദീനമായി കരഞ്ഞുകൊണ്ട് മേല്പോട്ട് പറന്നു രക്തത്തില് കുളിച്ചു ആണ് കുരുവി താഴേക്കു പതിച്ചു നീലിമവിതുമ്പിക്കരഞ്ഞു കണ്ണുനീര് ഇരുകവിളിലൂടെയും ഒലിച്ചിറങ്ങി രണ്ടു കരവലയങ്ങള് തന്നെ പോതിഞ്ഞപ്പോഴാണ് അവള് ഉണര്ന്ന്ത് രക്തത്തില് കുതിര്ന്നാ തന്റെ അടിയുടുപ്പ് നോക്കി അമ്മ അവളെ സ്വാന്തനിപ്പിച്ചു ,മൈലാഞ്ചി ക്കാട്ടിലേക്ക് പോവാന് നീലിമക്ക് മടി തോന്നി തന്റെ സ്വപ്നം യാഥാര്ഥ്യംളി ആണെങ്കില് പെണ് കുരുവിയെ തനിക്കെങ്ങിനെ ആശ്വസിപ്പിക്കാന് കഴിയുമെന്നോര്ത്തു ഇതൊരു സ്വപ്നം മാത്രം ആവുമെന്ന് സ്വയം ആശ്വസിച്ചു ഇമകള് പൂട്ടി വീണ്ടുമോരുച്ച മയക്കത്തിലേക്കു വഴുതി വീണു

No comments: