Monday, January 7, 2013

തകര്ന്നടിഞ്ഞ കടല്‍പ്പാലങ്ങള്‍..



ജോലിയുടെ ഭാഗമായി അഞ്ചുദിവസത്തെ സന്ദര്ശനത്തിനാണ് നജീബ് 
ഒമാനിലെത്തിയത്.പരിഷ്കാരങ്ങള് ഏറെ കടന്നു ചെല്ലാത്ത ഒമാനിലെ ചെറിയൊരു മുനിസിപ്പാലിറ്റി.കുന്നുകള്ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ സ്വദേശിയായ ഡ്രൈവര്‍ ലാന്ഡക്രൂയ്സര് അനായാസേന ഓടിച്ചു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കുന്നിനു മുകളില് കാറ്റിന്റെ പ്രവര്ത്തനത്താല് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രസ്ഥാപിക്കുക, അതാണ് കമ്പനി ഏറ്റെടുത്ത ദൌത്യം. പുറകിലിരുന്ന ഉദ്ധ്യോഗസ്ഥര്വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വഴി തീര്ന്നെന്നോര്മ്മിപ്പിച്ചു വലിയൊരുപാറക്കൂട്ടം വാഹനത്തിന്റെ മുന്നില് ദൃശ്യമായിടത്തു നിന്ന് അവര്‍ കാല്നടയായികുന്നു കയറിത്തുടങ്ങി. നീണ്ട പതിനെട്ടു വര്ഷത്തെ പ്രവാസം സമ്മാനിച്ച കിതപ്പപൂര്വ്വാധികം ശക്തിയോടെ അയാളില്‍ തിരിച്ചെത്തി. കുന്നിന് മുകള്ഭാഗവിശാലമായിരുന്നു. ആകാശം, തൊടാവുന്നത്ര അകലത്തില് തൂങ്ങിക്കിടന്നു. നാസ പുതുതായി കണ്ടുപിടിച്ച ഹൈഡ്രജന് ശ്വസിക്കുന്ന ഉപഗ്രഹജീവികളെ നേരിട്ടു കാണാമെന്നു വെറുത അയാള്‍ മോഹിച്ചു. താഴെ തകര്ന്ന കടല്പ്പാലങ്ങള് പോലെ ചെറുകുന്നുകള് ചിതറിക്കിടന്നു. 



ഉച്ചയൂണിനു ശേഷം പതിവ് ആവര്ത്തനങ്ങളായ ഓഫീസ് ജോലികള് അവസാനിച്ചു സോഷ്യല് നെറ്റ്വര്ക്കുകളിലെ സൌഹൃദക്കൂട്ടായ്മകളിലേക്ക് ഊളിയിടാറാണ പതിവ്. അന്നും പതിവ് വിരസതയകറ്റാന് കൂട്ടമെന്ന സോഷ്യല്നെറ്റ് വര്ക്കില് മുന്പേജിലായി ബ്ലോഗുകളുടെ ഇടയില് തിരഞ്ഞു. വിലാപങ്ങളുടെ നിഴല്ചിത്രങ്ങള് പൂര്ണ്ണമാകുന്നത് (അലീന എഫ്രയിം), ഒരു കഥയാണ്. വെറുതെ വായിച്ചു.

----- നീറുന്ന മുറിവുകളില് കടല്കാറ്റ് പെയ്തു കൊണ്ടിരുന്നു. മുറിക്കപ്പെട്ട ചുണ്ടുകളും,ഉറക്കറയുടെ വിജനതയും, അയാള് ഇറങ്ങി പോകും മുന്പേ തകര്ത്തെറിഞ്ഞ ഗ്ലാസ്സുകളു മരുപ്പച്ചകള് ഇല്ലാത്ത മണല്കാടുകളെ ഓര്മിപ്പിക്കുന്നു. അവള് ഉറങ്ങാന്ശ്രമിച്ചു. കണ്ണടക്കുമ്പോള് അതിദൂരെ മിന്നാമിനുങ്ങുകള് പറന്നിറങ്ങുന്ന ഒരപുരാതനനഗരം. കടല്പാലത്തിലൂടെ പപയുടെ ഒപ്പം ഓടി പോകുന്ന ഒരു പെണ്കുട്ടി. ഉയര്ന് വിളക്ക് ഗോപുരങ്ങള് മീന്വള്ളങ്ങളെ തീരത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്രാത്രികള്. തിരിച്ചു പോകണം എന്ന് അവള്ക്കു തോന്നി. വിവാഹിതയായ ഒരു യുവതി ഇരുപത വര്ഷം മുന്പ് താന് ജീവിച്ചിരുന്ന നഗരത്തിലേക്ക് ഏകയായി മടങ്ങി ചെല്ലുക. ഭര്ത്താവില് നിന്ന് ഓടി ഒളിക്കുകയാണ്. അവിടെ അവളെ അറിയുന്ന ആരും ഉണ്ടാവുകയില്ല. ബീച് റോഡിലെ ശതാവരി പടര്‍ന്നു കിടക്കുന്ന ആ പഴയ വീട്ടില് നിന്ന് എല്ലാവരു കാലത്തിലേക്ക് മടങ്ങി പോയിരിക്കുന്നു. എന്നിട്ടും അവള് പോകാന് ആഗ്രഹിച്ചു. അവിട ആരും തന്നെ ആക്രമിക്കുകയില്ലന്നു അവള് വിശ്വസിച്ചു.----------
ഹൃദയം ഹൃദയത്തെ വിദൂരത്ത് നിന്നും വിളിക്കുമെന്ന് കേട്ടിട്ടില്ലേ? ആരോ തന്നെ സ്ക്രീനിലേക്ക് അജ്ഞാതമായ സ്നേഹത്താല്‍ പിടിച്ചു വലിക്കുന്നതായി നജീബിന് തോന്നി. അവ്യക്തമായ, മറ്റാര്‍ക്കും കേള്‍ക്കാനാവാത്ത ഒരു ശബ്ദം. യാ, അള്ളാ, അയാള്‍ക്ക് ശ്വാസം നിലച്ചത് പോലെ തോന്നി. വിവാഹിതയായി ഏതോ നഗരത്തില്‍ അറിയപ്പെടാത്ത കാരണങ്ങളാല്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ വിലപിക്കുന്ന ഒരു പെണ്‍കുട്ടി, ബാല്യത്തില്‍ അവള്‍ സ്നേഹിച്ച കോഴിക്കോട് നഗരത്തെയും, നജീബ് എന്ന സുഹൃത്തിനെയും,അവന്റെ ഉമ്മയെയും, ബാപ്പയെയും കാണാന്‍ പോകുന്നതാണ് കഥ. 

ഈ രാത്രിവണ്ടിയില്‍ മയില്‍പീലികള്‍ ചിതറിച്ചു ഞാന്‍ നിന്നില്‍ നിന്ന് മടങ്ങി പോകുന്നു എന്ന് നോട്ട് ബുക്കില്‍ എഴുതി, തന്റെ ഉമ്മയോടും ബാപ്പയോടും യാത്ര പറഞ്ഞു,തിരിഞ്ഞു നോക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ ഒരു സ്നേഹിതയെ നജീബ് പെട്ടെന്ന് ഓര്‍മിച്ചു. അത് അലീന ആയിരുന്നു. അക്കാലത്തു അവള്‍ തങ്ങളുടെ അയല്‍ക്കാരിയായിരുന്നു. അയാള്‍ അതിവേഗം ഒരു സന്ദേശം അവള്‍ക്കു അയച്ചു. നഷ്ടപ്പെട്ട നജീബെന്ന ബാല്യകാല സുഹൃത്ത്‌ ആ അറിവ് അലീനയെ ഏതോആഹ്ലാദത്തിന്റെ തുരുത്തുകളിലേക്ക് ആനയിച്ചു. പിന്നെ സന്ദേശങ്ങളുടെ, എഴുത്തുകളുടെപ്രവാഹമായിരുന്നു. വൃദ്ധയായി, ഒരിക്കല് ‍ഞാന് ‍കോഴിക്കോട് വരുമായിരിക്കാം.ഞാന് ‍ഓടി നടന്ന വഴികളിലൂടെ ഏകയായി, കാഴ്ച മങ്ങി...എന്താണ് എനിക്ക് അവിടെ നഷ്ടപ്പെട്ടത് എന്ന് അറിയില്ല.
എന്തിനാണ് ഞാന്‍ വരുന്നതെന്നും. എനിക്ക് ഭ്രാന്ത് ആണ് എന്ന് എല്ലാവരും പറയും,അവള്‍ നജീബിന് എഴുതി. 

കടലോരത്ത് ലൈറ്റ് ഹൌസിനു താഴെ, നിര്‍ത്താതെ വീശിക്കൊണ്ടിരുന്ന, കടല്‍ക്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കട്ടിയോടു കൂടിയ മരത്തടികളാല്‍ പണിത വീട്ടില്‍ ആയിരുന്നു അലീനയുടെ കുടുംബം താമസിച്ചിരുന്നത്. അരികെയായി കടല്‍പ്പാലം ദൃശ്യമാവും വിധം മട്ടുപ്പാവ് പണിത നജീബും. കടലിലെ വേലിയിറക്കങ്ങളില്‍ കടലാമകള്‍ കൂട്ടമായി വന്നു കരയില്‍ മുട്ടകള്‍ നിക്ഷേപിച്ചു തിരിച്ചു പോവുന്നതും വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങള്‍ നീന്തല്‍ പഠിക്കാനിറങ്ങുന്നതും മട്ടുപ്പാവിലിരുന്നു കൌതുകത്തോടെ വീക്ഷിക്കുന്നത് നേരിയൊരു ചിത്രം പോലെ അയാള്‍ ഓര്‍മിച്ചു. ബാപ്പയുടെ കൂടെ ഉച്ചനേരങ്ങളില്‍ അവള്‍ ചതുരംഗം കളിയ്ക്കാന്‍ വന്നു. ഉമ്മയ്ക്ക് ആകാശത്തിന്റെ ചിത്രമുള്ള ഒരു തൂവാല അവള്‍ തനിയെ നിര്‍മിച്ചു റമദാന്‍ ദിവസം സമ്മാനമായി നല്‍കി. അവര്‍ അവളെ തന്നെക്കാള്‍ അധികമായി സ്നേഹിച്ചിരുന്നു എന്ന്അന്നൊക്കെ നജീബ് ചിന്തിച്ചിരുന്നു. ബാപ്പയെയും, ഒരിക്കലും പുറത്തിറങ്ങാന്‍ഇഷ്ടപ്പെടാതിരുന്ന ഉമ്മയെയും കൊണ്ട് അവള്‍ ബീച്ചില്‍ നടക്കാന്‍ പോവുകയും ചെയ്തു.
പിന്നീട്, കോഴിക്കോട് നിന്ന് അവളും പപ്പയും ഡല്‍ഹിയിലേക്കു പോയി. ലൈറ്റ്ഹൌസിനു പുറകിലെ നിരത്തിലൂടെ ദൂരേക്ക് നടന്നു നീങ്ങിയ അവര്‍ കണ്ണില്‍ നിന്നും മറയും വരെ മട്ടുപ്പാവിലിരുന്നു നജീബ് നോക്കിക്കൊണ്ടിരുന്നു. കടല്‍പ്പാലം പൊളിഞ്ഞുതുടങ്ങിയിരുന്നു. സന്ദര്ശകരെ പാലത്തിലേക്ക് കടത്തി വിടാതെ അനുവദിക്കാതെനഗരകാവല്‍ക്കാരന്‍ കാവല്‍ നിന്നു. അലീന കൂടെയില്ലാതെ കടല്‍പ്പാലത്തിലേക്ക്നോക്കാന്‍ അയാള്‍ അശക്തനായിരുന്നു. കൈകള്‍ വീശി, റേഡിയോനിലയത്തിന്റെ അരികില്‍ വച്ച് ബീച്ച് റോഡില്‍ നിന്ന് മാഞ്ഞു പോയ ഒരു പെണ്‍കുട്ടി കുറെ വര്‍ഷങ്ങളായി മനസ്സിനെ അലട്ടിയിരുന്നു. 
അലീന പോയതിനു ശേഷം ബാപ്പയും ഉമ്മയും പെട്ടെന്ന് മൂകരായി, അയാള്‍ ഓര്‍മിച്ചു. അകത്തളങ്ങളില്‍ ബാപ്പയുടെ ഒച്ച പോലും കേള്‍ക്കാതെ ആയി. ചിലപ്പോള്‍ ഉറങ്ങുകയോ,ഖുറാന്‍ വായിക്കുകയോ ചെയ്തു അവര്‍ യന്ത്രപാവകളെപ്പോലെ പെട്ടെന്ന് നിശ്ചലരായിക്കൊണ്ടിരുന്നു. അവള്‍ ഞങ്ങള്‍ക്ക് അയച്ച നിറയെ ചിത്രങ്ങള്‍ ഉള്ള കത്തുകള്‍ കണ്ടു ഉമ്മ അവളെയോര്‍ത്തു കരഞ്ഞു. ഒരു കത്തില്‍ പപ്പാ മരിച്ചെന്നുംസ്പെയിനിലേക്ക് പോകും മുന്‍പ വിവാഹിതയാവുകയാണ്‌ എന്നും അവള്‍ എഴുതി. അതായിരുന്നു അവസാനത്തെ കത്ത്. പിന്നീട്, പ്രിയപ്പെട്ട കോഴിക്കോട് നഗരമുപെക്ഷിച്ചു അയാള്‍ പ്രവാസിയായി. പൊളിഞ്ഞു തുടങ്ങിയ കടല്‍പ്പാലത്തിനൊപ്പം ഉമ്മയും,ബാല്യത്തില്‍ കൈവീശിക്കടന്നു പോയ അലീനയും മറവിയുടെ ഏതോ ഗഹ്വരങ്ങളില്‍ മതിമറന്നുറങ്ങി. കടലാമകള്‍ മുട്ടയിടാന്‍ തീരങ്ങള്‍ തേടിയലഞ്ഞു, സ്വതന്ത്രമായി മുട്ടയിട്ടു തിരിച്ചു പോയിരുന്ന അവറ്റകള്‍ ബാക്കിയായ തീരങ്ങളില്‍ പതുങ്ങി നിന്നു. ഇളം ചൂടാര്‍ന്ന കടലാമകളുടെ മുട്ടകള്‍ മുക്കുവക്കുട്ടികള്‍ എറിഞ്ഞുടച്ചു. ....

താന്‍ അവളെ സ്നേഹിച്ചിരുന്നോ? പ്രവാസത്തിന്റെ വിജനതയില്‍ അയാള്‍ ഓര്‍മിച്ചുനോക്കി
ശരിയാണ്. പക്ഷെ, ആരും അറിഞ്ഞിരുന്നില്ലന്നു മാത്രം. തനിയാവര്‍ത്തനങ്ങളായമീടിങ്ങുകള്‍ക്കൊടുവില്‍ അല്‍പനേരം വിശ്രമിക്കാന്‍ മുറിയിലേക്ക് വന്നനേരമാണ്അലീനയുടെ ആ സന്ദേശം നജീബിന് ലഭിക്കുന്നത്. നജീബ്, ഞാന്‍ കോഴിക്കോട് വരാന്‍ആഗ്രഹിക്കുന്നു. നീ അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മദ്രാസില്‍നിന്ന് വരുന്ന രാത്രിവണ്ടിയില് ‍അലീന വരുമെന്ന് അറിയിച്ചിരിക്കുകയാണ്..
പടിഞ്ഞാറന്‍തീരങ്ങളിലൂടെ രാത്രികാലങ്ങളില് ‍മാത്രം കടന്നു പോകുന്ന വെസ്റ്റ് കോസ്റ്റ് എന്ന ആ തീവണ്ടി അവള്‍ തിരഞ്ഞെടുത്തത് എന്തിനാണെന്ന് അയാള്‍ അത്ഭുതപ്പെട്ടു.
...ഒമാനിലെക്കുള്ള സന്ദര്‍ശനങ്ങള്‍ കൂടുതല്‍ ഗ്രാമങ്ങളെ പരിഷ്കാരത്തിന്റെ മൂട്പടമണിയിച്ചു .
പൂക്കാന്‍ മറന്ന ശതാവരികളെ വസന്തം കൈയോഴിഞ്ഞിരുന്നു.വംശ നാശം വന്ന കടലാമകള്‍ കടല്‍ക്കരയില്‍ നിന്നും തിരോഭവിച്ചു.പൊളിഞ്ഞ കടല്‍പ്പാലത്തിന്റെ പൂര്‍ണ്ണമായ ചിത്രം തുന്നിയ തൂവാല ഉമ്മയുടെ നെഞ്ചില്‍ പറ്റി ക്കിടന്നു.
വീണ്ടുമൊരു ഡിസംബര്‍ കൂടി.. റയില്‍വേസ്റേഷന്റെ ഇരുമ്പ് ബഞ്ചുകളില്‍ തണുപ്പ്മൂടി..അണ്ടങ്ങള്‍ നഷ്ടപ്പെട്ട കടലാമ മുട്ടത്തോടുകള്‍ വെയിലേറ്റു തിളങ്ങി.
പിന്നെ എപ്പോഴോ ഏതോ ഒരു ഗ്രാമത്തിലെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ സ്ഥാപിച്ച യന്ത്രം പ്രവര്‍ത്തനം മുടക്കിയിരുന്നു.
മടക്ക യാത്രയില്‍ കുന്നിന്‍ മുകളിലെവിടെയോ നഷ്ടപ്പെട്ട അയാളുടെ മനസ്സില്‍ അലീനയും കൈലെസ്സു നെഞ്ചോടു ചേര്‍ത്തു വെച്ച ഉമ്മയും ബാക്കിയായി..കടല്‍ക്കരയിലേക്ക്തകരാന്‍ നേരം ലൈറ്റ് ഹൗസ്‌ ആടും വിധം നടന്നു വന്ന സ്റ്റേഷന് മാസ്റ്റര്‍ തണുത്തബഞ്ചില്‍ തണുപ്പിലും ഏറെ മരവിച്ച ,ഹൃദയം പൊതിഞ്ഞ പഴം പുതപ്പിലോന്നു തപ്പി എന്തോ പിറുപിറുത്തു വീണ്ടും തന്റെ ഇരിപ്പിടത്തില്‍ കയറി ഇരുന്നു.
കുന്നിന്‍ മുകളില്‍ ഹൈഡ്രജന്‍ ശ്വസിക്കുന്ന ഉപഗ്രഹജീവികളെ തോടാമെന്നു വൃഥാആശിച്ച പോലെ നജീബ് തണുത്ത ബഞ്ചില്‍ വിറച്ചിരുന്നു.
തണുപ്പ് ചിതല്‍പുറ്റുകള്‍പോലെ നഗരത്തിലേക്ക് കടന്നു വന്നു. അറബിക്കടലിന്റെതീരങ്ങളിലൂടെ മഴക്കാറുകള് ‍ഇരമ്പി വരികയും. അതിര്‍ത്തികള് ‍ഭേദിച്ച് കടല്‍ബീച്റോഡിലേക്ക് ചിതറി വീണു. ആ രാത്രി നഗരം കടല്‍തിരകളില് ‍ആണ്ടു പോകുമെന്ന് നജീബ് ഭയപ്പെട്ടു.
കോഴിക്കോട് റെയില്‍വേ സ്റേഷന്‍തണുപ്പില്‍ ഉറങ്ങുന്ന വൃദ്ധയെപ്പോലെ ഇടയ്ക്കിടെഉണരുകയും പിന്നെയും ശബ്ദമില്ലാതെ നിശ്ചലമാവുകയും ചെയ്തു കൊണ്ടിരുന്നു. ആരുംഇറങ്ങുകയും കയറുകയും ചെയ്യാനില്ലാതെ ആ രാത്രിവണ്ടി കടന്നു വന്നു.
''ഞാന്‍മരിച്ചു പോകുമോ ? അറിയില്ല... ഒരു ജന്മം മുഴുവന്‍നിന്നെ കാത്തിരുന്ന്, അങ്ങനെ സംഭവിച്ചാല്‍എന്റെ ആത്മാവ് വേദനിക്കില്ലേ?''
വണ്ടി പോയ്കഴിഞ്ഞിരുന്നു,,വീണ്ടും ഒരു ഡിസംബര്‍കൂടി കടന്നു പോയി..റെയില്‍വേസ്ടഷനിലെ തണുത്തുറഞ്ഞ സിമന്റു ബഞ്ചില്‍ നജീബ് കൂനിക്കൂടിയിരുന്നു ..

9 comments:

ajith said...

നന്മണ്ടന്‍ കഥ നന്നായി

പട്ടേപ്പാടം റാംജി said...

കുന്നിന്മുകളില്‍ നഷ്ടപ്പെട്ട മനസ്സുമായി അയാള്‍ തിരിച്ചു നടന്നു.
കഥ ഇഷ്ടപ്പെട്ടു.
ഫോണ്ടിനു അല്പം വലിപ്പക്കൂടുതലും ആകെ കട്ടകുത്തിയതുപോലെയാണ് എനിക്കിവിടെ വായിക്കാന്‍ കഴിഞ്ഞത്. എല്ലാവര്ക്കും ഉണ്ടോ എന്നറിയില്ല. അത് വായനസുഖം കുറച്ചു.

© Mubi said...

കഥ ഇഷ്ടായി...

Admin said...

കഥ ഇഷ്ടമായി നന്‍മണ്ടന്‍ സാര്‍....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കഥ ഇഷ്ടായി...വീണ്ടും കാണാം

K@nn(())raan*خلي ولي said...

കഥയല്ലിത് ജീവിതം!

തുമ്പി said...

ആദ്യ ഖണ്ഡിക അനാവശ്യമായിത്തോന്നി. കാത്തിരിപ്പ് തുടരുകയാണ്...

അന്നൂസ് said...

കഥ ഇഷ്ട്ടമായി ആശംസകള്‍

Admin said...

വെറുതെ വീണ്ടുമൊന്നു വന്നു നോക്കിയതാണ്..
നിർത്തിയോ? നിർത്തരുത്..