Wednesday, December 1, 2010

ഇരുവഞ്ഞിപ്പുഴയോരത്തെ ലക്ഷ്മിയമ്മ .....

നഗരത്തിനു അല്പം ഉള്ളില്  നിബിഡമായി പ്രകൃതി  കണ്ടല്‍ കാടുകളാല്‍ ഓരങ്ങള്‍ ഒരുക്കിയ ഇരുവഞ്ഞിപ്പുഴയുടെ കരയിലായിരുന്നു ലക്ഷ്മിയമ്മയും വനജയും താമസിച്ചിരുന്നത്.

പരിസ്ഥിതി  വാദികളും പ്രകൃതിയെ സ്നേഹിക്കുന്ന പുഴയോരത്തെ താമസക്കാര്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് ലക്ഷ്മിയമ്മയെ കൂടാതെ വനജയും വിശ്വസിച്ചു.പ്രകൃതിയെ ചൂഷണം ചെയ്യാന്‍ മുതിരുന്ന ഏതൊരു കൈകളെയും അവര്‍ ധീരമായി നേരിട്ടു.

പോസ്റ്റാഫീസിലേക്ക്  വഴി ചോദിച്ചു വന്ന യുവാവിനു വനജ കാണിച്ചു കൊടുത്ത വഴിയിലൂടെ ബഹു ദൂരം സഞ്ചരിച്ചിട്ടും ലക്ഷ്യത്തിലെത്താനാവാതെ വീണ്ടും ഗൈറ്റിനു വന്നു മുട്ടിയപ്പോഴാണ്‌ ലക്ഷ്മിയമ്മ കാരണമറിഞ്ഞത് .ഇവള്ക്കിന്നു ശുണ്ടി  എടുക്കാന്‍  തക്കതായ കാരണങ്ങളൊന്നും ഇന്ന് സംഭവിച്ചിട്ടില്ലെന്നു ലക്ഷ്മിയമ്മ ഓര്‍ത്തു.ഒരു വേലക്കാരി യായിട്ടല്ല ഒരു മകളായാണ്  വനജയെ താന്‍ കണ്ടിരുന്നത്‌ അതിന്റെ നെഗളിപ്പാ ഈ പെണ്ണിന്..

വനജ അങ്ങിനെയായിരുന്നു.രണ്ടു വിദേശ  രാജ്യങ്ങളിലായി കഴിയുന്ന  മകനും മകളും തരുന്ന സ്നേഹം ഇവളൊരുത്തി പകര്‍ന്നു തരുന്നതിനു കൊടുത്ത സ്വാതന്ത്ര്യം റിട്ടയര്‍ ജഡ്ജിയായ  ഭര്‍ത്താവ് മരിക്കുവോളം ഒരു നിഴലായി കൂടെയുണ്ടായിരുന്ന ആശ്രിതന്റെ മകളായിരുന്നു വനജ.ദാരിദ്ര്യം മാത്രമായിരുന്നില്ല അച്ഛനും ജട്ജിയുമായുള്ള ഗാഡമായ ഒരു സ്നേഹ ബന്ധത്തിന്റെ പര്യവസായി കൂടെയായിരുന്നു വനജ ലക്ഷ്മിയമ്മയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

പഠിക്കാന്‍ അശേഷം താല്പര്യം കാണിക്കാതിരുന്ന വനജയെ അച്ഛന്‍  പൂര്‍ണ്ണ സമ്മതത്തോടെ തറവാട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ അവള്‍ക്കു പതിമൂന്നു വയസ്സായിരുന്നു.ഇന്നവള്‍ പ്രായപൂര്‍ത്തിയായ ഒരു യുവതിയാണ്.അതായിരുന്നു ലക്ഷ്മിയമ്മയുടെ മാതൃ സഹജമായ വേവലാതിയും. അനുയോജ്യനായൊരു വരനെ കണ്ടെത്തി വിവാഹം കഴിച്ഛയക്കനമെന്ന ആഗ്രഹാത്തിനെതിര് വനജ തന്നെയായിരുന്നു.
വിവാഹം കഴിഞ്ഞാല്‍ ലക്ഷ്മിയമ്മയെ പിരിയണമെന്ന ദുഖത്തിലുപരി  ആ സ്നേഹം തനിക്കെന്നെന്നെക്കുമായി നഷ്ടപ്പെടുമെന്നവള്‍ വിശ്വസിച്ചു.

ഗൈറ്റിനു പുറത്ത്‌ ജാനുവിനോട്‌ രണ്ടു വാക്കു പറയണമെന്ന് പിടിവാശി പിടിച്ചു നില്‍ക്കുന്ന യുവാവിനോട് എവിടെയാണ് പോവെണ്ടാതെന്നു കൃത്യമായി താന്‍ പറഞ്ഞു തരാമെന്നു അറിയിച്ചിട്ടും അയാള്‍ പോയില്ല.ഇവന്റെ സുഖക്കേട്‌ ഞാന്‍ മാറ്റിത്തരാമെന്നു പറഞ്ഞെത്തിയ വനജ അയാളോടുള്ള  വാഗ്വാദത്തിനിടയില്‍ എന്തോ ഒരിഷ്ടം രണ്ടു പേരുടെയും മുഖഭാവങ്ങളില്‍ വിരിയുന്നത്  ലക്ഷ്മിയമ്മ കണ്ടു പിടിച്ചു.പോകുമ്പോള്‍ രണ്ടു തവണ കൂടി തിരിഞ്ഞു നോക്കി യുവാവ് തൊട്ടടുത്ത വാടക വീട്ടിലേക്കു കയറിപ്പോയി.

ഈയടുത്തായി കണ്ടു കണ്ടു തുടങ്ങിയതാണെന്നും വാടക വീട്ടിലെ അതി രാവിലെ വ്യയാമാങ്ങള്‍ക്കിടയില്‍ ,മുകള്‍ നിലയില്‍ തൂത്തു വാരുമ്പോള്‍ നിര്‍ന്നിമേഷനായി തന്നെ നോക്കി നില്‍ക്കുന്നതുമെല്ലാം വനജ വാചാലയാവുമ്പോള്‍ ലക്ഷ്മിയമ്മയുടെ ഉള്ളില്‍ ചിരിയൂരുകയായിരുന്നു.

മക്കളുടെയും പേര മക്കളുടെയും അഭാവത്തിലും ലക്ഷ്മിയമ്മയുടെയും വനജയുടെയും ജീവിതം തടസ്സങ്ങളില്ലാതെ ഇരുവഞ്ഞിപ്പുഴപോലെ അനുസ്യൂതം ഒഴുകി.വാടക വീട്ടിലെ യുവാവിന്റെ ആന്ഗ്യ ഭാഷകള്‍ക്ക് ജാനു പ്രതികരിക്കാന്‍ തുടങ്ങിയത് ലക്ഷ്മിയമ്മയെ ആഹ്ലാദവതി യാക്കിയപ്പോഴാണ് അയാളെ  ഒന്ന്  പരിചയപ്പെടണമെന്ന് ലക്ഷ്മിയമ്മക്ക്‌ ആഗ്രഹം തോന്നിയത്.

ഒരു പുസ്തകത്തില്‍ ഗഹനമായി പാരായണത്തിലെര്‍പ്പെട്ട യുവാവ് ലക്ഷ്മിയമ്മയുടെ ആഗമനം അറിഞ്ഞില്ല.തന്റെ ഭര്‍ത്താവ് പരിസ്ഥിതിയെക്കുറിച്ചു  അവസാനമായി എഴുതി പ്രസിദ്ധീകരിച്ച പുസ്തകം ടീപോയിയില്‍ വിശ്രമിക്കുന്നത് ലക്ഷ്മിയമ്മയെ  അത്ഭുത സ്ഥബ്ധയാക്കി.

ഒന്ന് മുരടനക്കി തന്റെ സാനിധ്യ മറിയിച്ചപ്പോള്‍ യുവാവ് അമ്പരന്നെഴുന്നെറ്റ്  പാരായണം ചെയ്തിരുന്ന പുസ്തകം ഒരു കടലാസ് ചീള് കൊണ്ട് അടയാളം വെച്ച ശേഷം മടക്കി വെച്ചു.ലക്ഷ്മിയമ്മയുടെ മനോഹരമായ വാക്ചാതുരികളിലേക്ക് യുവാവിന്റെ അമ്പരപ്പ് അലിഞ്ഞില്ലാതായപ്പോള്‍ അവിടെ ആഴത്തിലുള്ള ഒരു  സൌഹൃദം ഉടലെടുത്തതിനോപ്പം അയാള്‍ തന്റെ മനസ്സ് തുറന്നു.

മാറി വന്ന രാഷ്ട്രീയാ ധികാരികളുടെ നിസ്സംഗതയില്‍ തഴച്ചു വളര്‍ന്ന മണല്‍ മാഫിയകളും അരക്ഷിതമായ   ഒരു പുത്തന്‍  സംസ്കാരവും  വിസ്മൃതിയിലേക്ക്   തള്ളി  വിട്ടു  ഒരു നീര്‍ച്ചാലായി  ഊര്‍ധ്വന്‍  വലിക്കുന്ന  ഭാരത  പ്പുഴയോരത്തെ   മഹേഷെന്ന  കുട്ടിയുടെ   ബാല്യ  കാലവും  ഒരു ദേശാടനത്തിനു  പോയ പ്രത്യക്ഷമായ  അച്ഛന്റെ  വരവും  നോക്കി പുഴയോരത്തെ ഊടുവഴിയിലേക്ക്  കണ്ണും  നട്ടിരുന്ന  അമ്മയുടെ  ദൈന്യം  നിറഞ്ഞ  കണ്ണുകള്‍  കണ്ടുറങ്ങാത്ത   കൌമാരം ..പരിസ്ഥിതി വിഷയത്തില്‍  പീയെച്ച്‌ ഡി  ലഭിച്ച ആഹ്ലാദമറിയിക്കുവാന്‍ ഓടിയെത്തിയത് ഉത്തരത്തില്‍ തൂങ്ങി  നിന്ന  അമ്മയുടെ  തണുത്തുറഞ്ഞ   കാല്പാദങ്ങളുടെ അടിയിലേക്ക്..അമ്മയുടെ കണ്ണ് നീരും തന്റെ വിരലടയാളങ്ങളും അവശേഷിപ്പിക്കാതെ നിലം പൊത്തിയ മണ  വീടിനെക്കുറിച്ചു ..അഞ്ചക്ക ശമ്പളം ലഭിക്കുന്ന   സര്ക്കാര്‍  സര്‍വ്വീസിലെ  ജോലിയും  അവസാനം പരിസ്ഥിതി ഗവേഷണവുമായി ബന്ധപ്പെട്ടു ഈ പുഴയോരത്തെത്തിയതും വനജയോടുള്ള പ്രണയം വരെ ഒരു തുറന്ന ഹൃദയമായി  ലക്ഷ്മിയമ്മക്ക്‌ മുമ്പില്‍ അയാള്‍ തുറന്നു വെച്ചു.

പതിവ് മനോഹാരിതയോടെ സായാഹ്നം പുഴക്കരയെ തഴുകാന്‍ തുനിഞ്ഞെത്തി.ചെറു മീനുകളെ ലക്‌ഷ്യം വെച്ചു പതിയിരുന്ന പൊന്‍മാനുകളും  പുല്ച്ചാടികളെ ഭോജിച്ചു മയക്കം ബാധിച്ച കുളക്കോഴികളും കണ്ടല്‍ക്കാടുകളില്‍  വിരുന്നു വന്ന ദേശാടനക്കിളി  കള്‍ക്ക്   സ്വാഗതമരുളി.

ലക്ഷ്മിയമ്മയുടെ സ്നേഹാശ്ലേഷണത്തിലമര്‍ന്ന മഹേഷിന്റെ ചുമല്‍ ഭാഗം കണ്ണ് നീരില്‍ കുതിര്‍ന്നിരുന്നു.ദീര്‍ഘ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷ്മിയമ്മയെ തേടിയെത്തിയ വനജ ഊഷ്മളമായ ആ രംഗത്തിലേക്കു ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി.എന്റെ യഥാര്‍ത്ഥ  മക്കളാണ് നിങ്ങള്‍, നിങ്ങളിനി എന്റെ മക്കളായി എന്റെ വീട്ടില്‍ ജീവിക്കുമെന്ന് പറഞ്ഞു വനജയെയും മഹേഷിനെയും അരികിലേക്ക് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ലക്ഷ്മിയമ്മയുടെ മനസ്സ് ഒരു ദൃഡ നിശ്ചയത്തിലെത്തുകയായിരുന്നു.

രണ്ടു പേരെയും ചേര്‍ത്തു  പിടിച്ചു വീടിന്റെ ഗെയ്റ്റ്   കടക്കുമ്പോള്‍ പുഴയോരത്തു ഇരുട്ട് വീണ കണ്ടല്‍ കാടുകളില്‍ പുതിയ ദേശാടനക്കിളികള്‍ക്ക് ആദിത്യ മരുളി മിന്നാമിനുങ്ങുകള്‍  ആനന്ദ   നൃത്തം   ചെയ്യുന്നുണ്ടായിരുന്നു .... 

4 comments:

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാം...

രമേശ്‌ അരൂര്‍ said...

കഥ പറച്ചില്‍ ഇഷ്ടപ്പെട്ടു ...

Unknown said...

കഥ കൊള്ളാം...

TPShukooR said...

കഥ നന്നായിട്ടുണ്ട്. എന്നാലും നന്മാണ്ടനും ഞങ്ങളുടെ നാട്ടിലെ ഇരുവഴിഞ്ഞിപ്പുഴയും തമ്മില്‍......?