Friday, November 4, 2011

അഭിനിവേശങ്ങള്‍

ചി അഭിനിവേശങ്ങള്അങ്ങിനെയാണ് .അവ ചിലപ്പോള് ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.അതായിരുന്നു ചാത്തുവിന്റെ ജീവിതത്തിലും സംഭവിച്ചത്.ചിത്രം വരക്കാനുള്ള ഒടുങ്ങാത്ത അഭിനിവേശം.

കുമ്മായം അടര്ന്നു രൂപപ്പെട്ട ചെറു കുഴികളില്പകല്സമയം മൂട്ടകള്അടയിരിക്കും .രാത്രിയായാല്ഒരു ജാഥ പോലെ അവ ചാത്തുവിനെയും കുടുംബത്തെയും തേടിയിറങ്ങും.

മോന്തി നേരമാണ് അമ്മ മൂട്ടകളെ വേട്ടയാടാന്ഇറങ്ങുന്നത്.ചെറിയ മഷിക്കുപ്പിയുടെ അടപ്പ് തുളച്ച് ഒരു തുണ്ടം തുണി കൊണ്ട് തിരിയുണ്ടാക്കി അമ്മ തന്നെയുണ്ടാക്കിയ മണ്ണെണ്ണ വിളക്ക് ചരിച്ചു പിടിച്ചു കുഴികളില്അടയിരുന്ന മൂട്ടകളെ അമ്മ ഉന്മൂലനം ചെയ്തു കൊണ്ടിരുന്നു.

എങ്കിലും മണ്ണെണ്ണ വിളക്കിന്റെ നാളം പോലെ കറുത്ത പാടുകള്ഉത്ഭവിച്ച കുഴികളില് പിറ്റേന്നും മൂട്ടകള്അടയിരുന്നു.

ഇരുട്ടില്ജാഥ പോകുന്ന മൂട്ടകളെ കുഴികളില്ലാത്ത ചുവരിന്റെ ഭാഗങ്ങളില്വരച്ചു കൊണ്ടായിരുന്നു ചാത്തു തന്റെ ചിത്രം വര തുടങ്ങിയത്.ചാത്തു വരച്ചിട്ട കുഴികളില്അടയിരിക്കുന്ന മൂട്ടകളുടെ ചിത്രമോ ചുവരുകളിലെ യധാര്ത്ത കുഴികള്ഏതെന്നോ അറിയാതെ അമ്മ മണ്ണെണ്ണ വിളക്കുമായി വേട്ട തുടര്ന്നു.

ലോകവും ജീവിതവും അറിയാന്തുടങ്ങുമ്പോള്ചിത്രം വര ചാത്തുവില്ആഴത്തില്വേരൂന്നിയിരുന്നു.കുംമായമാടര്ന്ന ചുവരുകളില്നിന്നും ഗ്രാമത്തിലെ ബസ് സ്റൊപ്പിലായിരുന്നു പുറം ലോകമറിഞ്ഞ ചാത്തുവിന്റെ ആദ്യ കരവിരുത് പുഴകളും ,മലകളും,പൂമ്പാറ്റകളും ,വൃക്ഷ ലതാദികലുമൊക്കെയായി പ്രത്യക്ഷപ്പെട്ടത്.

കനമാര്ന്ന മഴത്തുള്ളികള്കീറിയിട്ട വാഴത്തോപ്പുകളും,അപ്പന്റെ അപ്പന് ജന്മി പതിച്ചു നല്കിയ പത്തു സെന്റിന് ചുറ്റുമായി വിശാലമായ വെളിപ്പറമ്പുകളും കൂടാതെ പ്രകൃതിയുടെ ഓരോ സ്പന്ദനവും ചെറിയ അങ്ങാടിയിലെ പീടിക നിരകളില്‍ ചാത്തു വരഞ്ഞിട്ടു.

ഒരുച്ച മയക്കത്തിന്റെ ഞെട്ടിയുണര്ന്ന  ശിശിര കാല മധ്യാഹ്നത്തിലാണ്  ചാത്തുവിന്റെ കാന്‍ വാസിലേക്ക്  വെളിപ്പറമ്പില്‍  ഇരുന്നു തൂറുന്ന അപ്പന്റെ ചിത്രം കടന്നു വന്നത്. ഒട്ടും ചാരുത നഷ്ടപ്പെടാതെ നാട്ടുകാര്മുഴുവന്കാണും വിധം അങ്ങാടിയിലെ പഞ്ചായത്ത് കിണറിന്റെ ചുവരില്ചാത്തു അപ്പനെ വരഞ്ഞു വെച്ചു.

ചാത്തുവിന്റെ നിര്ഭാഗ്യമെന്നോ നാട്ടുകാര്പാടിനടന്ന ശാപമെന്നോ വാസ്തവമെന്തെന്നറിയില്ല അതെ ദിവസം പഞ്ചായത്ത് കിണറില്പൊങ്ങിയ മൃത ദേഹം ചാത്തുവിന്റെ അപ്പന്റെതായിരുന്നു എന്നത് സത്യമായിരുന്നു.

പിന്നീടുള്ള കുറച്ചാഴ്ച്ചകളില്ഒരുന്മാദിയെപ്പോലെ വെളിപ്പറമ്പുകള്അലഞ്ഞു നടന്ന ചാത്തുവിന്റെ തിരോധാനം പഞ്ചായത്ത ധികൃതര്കുമ്മായം പൂശിയ കിണറിലെ അപ്പന്റെ ചിത്രത്തിനൊപ്പം ഒരോര്മ്മ മാത്രമായി അവശേഷിച്ചു.

6 comments:

Kattil Abdul Nissar said...

നല്ല കഥയാണ്‌ .
ഇത്രയും മതി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതെ,വളരെ നല്ല കഥ.അതിലും നല്ല ആഖ്യാനം.

കൊമ്പന്‍ said...

കാലം മായ്ക്കാത്ത കാല്‍ പാടല്ല ചാത്തു
കാലം മായ്ച്ച വരകള്‍ ആയി ചാത്തു

Jefu Jailaf said...

അപ്പന്‍ എങ്ങനെ കൊല്ലപ്പെട്ടു. അത് വായനക്കാര്‍ക്ക് വേണ്ടിയാണോ മാറ്റി വെച്ചത്..!! നല്ല അവതരണം.. ആശംസകള്‍..

shahjahan said...

ശുഭദിനം..

ഒരു കുഞ്ഞുമയിൽപീലി said...

kuranja varikalil nanaayi ezhuthi ellaa nanmakalum nerunnu ee kunju mayilpeely