Tuesday, November 22, 2011

''ഒറ്റയിതള്‍ പൂ പോലെ, ശ്വേത......"

മിലന്‍ കത്തി ജ്വലിക്കുന്ന സൂര്യനാണ് .ആകാശത്തിന്റെ മധ്യം കൈയടക്കി മനസ്സിലെപ്പോഴും കത്തുന്ന മദ്ധ്യാഹ്നം സൂക്ഷിക്കുന്നവന്‍.മിഥുന്‍ പക്ഷേ നേരെ വിപരീതമായിരുന്നു.ഒരിക്കലും സൂര്യനെത്തി നോക്കാത്ത മഞ്ഞ് മലകളിലെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഒരു താപസ മുനിയെപ്പോലെ അവന്‍ ജീവിച്ചു.

പിന്നെ ശ്യാം.ഒരു മമത,അല്ലെങ്കില്‍ ആര്‍ത്തിയോടെ ഒരു നോട്ടം ..തന്നിലേക്ക് ഒരിക്കലും എയ്യാത്തവന്‍.ചിന്തകളില്‍ നിന്നും മിലന്റെ ഫോണ്‍ കോളാണ് ശ്വേതയെ ഉണര്‍ത്തിയത്.

''കത്തിജ്വലിക്കുന്ന എന്റെ മദ്ധ്യാഹ്നം നഷ്ടപെട്ട ഈ സായാഹ്നം തിരകളില്ലാത്ത ജുമൈരയിലെ  കടല്‍ നോക്കി,നിലാവില്ലാത്ത ആകാശം കണ്ട് ബാക്കിയാവുന്ന രാത്രി നമ്മള്‍ നെഞ്ചില്‍ ഏറ്റുന്നു..''

തിരകളില്ലാത്ത കടലും നിലാവില്ലാത്ത രാത്രിയുടെ ആകാശവും മിലന്‍  നിന്റെ കൈവിരലുകളുടെ  കുസൃതിയാല്‍ ഒരനുഭൂതിയാക്കുമെന്ന്‍ എനിക്കുറപ്പാണ് .എന്റെ വിശ്വാസങ്ങളില്‍ നീയെപ്പോഴും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന  ഈ വൈകുന്നേരം പ്രത്യേകിച്ചും.എന്റെ നിശ്വാസങ്ങളില്‍ നിന്റെ ഉമിനീരിന്റെ ഗന്ധമുണ്ടാവുമെന്നു എപ്പോഴും കളിയാക്കുന്ന മിഥുന്റെ ഓരോ മധ്യാഹ്നങ്ങളിലും.

മഞ്ഞ് മലകളുടെ ഗര്‍ത്തങ്ങളില്‍ ശ്വേതയുടെ കാള്‍ റിങ്ങിന്റെ അവസാന പരിധിയുടെ അലകളും തീര്‍ത്ത ശേഷമാണ് മിഥുന്‍ പ്രതികരിച്ചത്.

കാറ്റില്ലാതെ തണുത്തുറഞ്ഞ മലകളില്‍ വീണ ഇലകൊഴിയും വൃക്ഷങ്ങളുടെ നിഴല്‍ പോലെ തന്നെ ഉണര്ത്തുവാനാവാത്ത മിഥുന്റെ സ്പര്ശംപോലെ അവന്റെ ശബ്ദം നേര്‍ത്തിരുന്നു.

അവന്റെ പിശുക്കിയ വാക്കുകള്‍ക്കും  ശ്വേത  മഞ്ഞിന്റെ തണുപ്പറിഞ്ഞു. ഒരു കൂട്ടം വാക്കുകള്‍ക്ക് നീണ്ട മൌനം പേറിയ നിമിഷങ്ങള്‍ക്കു  ശേഷം മിഥുന്റെ  വെറുമൊരു മൂളലില്‍ അവള്‍  മടുപ്പനുഭവിച്ചു.

കണ്ണുകള്‍ തുറന്നു വെച്ചു കല്പകവൃക്ഷത്തോപ്പുകളുടെ ഇടയിലുള്ള മനോഹരമായ ഒരു സായാഹ്നം സ്വപ്നം കാണുകയായിരുന്ന ശ്വേതയെ  ശ്യാം മോഹന്‍ കൈപിടിച്ച് ഇറക്കി കൊണ്ടുപോയത്  മരുഭൂമിയിലെ  മധ്യത്തിലുള്ള  ആ കൊട്ടാരത്തിലെക്കായിരുന്നു.

''മരുഭൂമികള്‍ പൂങ്കാവനങ്ങളാവും..അതാണ്‌ ലോകാവസാനത്തിന്റെ അടങ്ങളില്‍ ഒന്ന്.'' ശ്യാമിന്റെ സുഹൃത്തായ കൊട്ടാരം കാവല്‍ക്കാരന്‍  പറഞ്ഞത് സത്യമാവുമെന്നു ശ്വേത വിശ്വസിച്ചു.

ആറു മാസത്തിലൊരിക്കല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിച്ച ഭക്ഷണ അവശിഷ്ടങ്ങള്‍ മണല്‍ മാന്തി നിക്ഷേപിച്ച കൊട്ടാരം കാവല്‍ക്കാരന്‍ അന്നൊറ്റപ്പെടാത്ത ദിനത്തിന്റെ ആഹ്ലാദത്തിലാണെന്നു മുഖഭാവം തെളിയിച്ചു.

കൊട്ടാരച്ചുവരുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ തട്ടി പോക്കു വെയില്‍ പ്രതിഫലിപ്പിച്ചിട്ട പടവുകളില്‍ ശ്യാമും ശ്വേതയും ഇരുന്നു.

''ഞാനിപ്പോള്‍ ആരെയും തേടിപ്പോകാറില്ല..പണ്ട് ഞാന്‍ തെടിപ്പോയവരും എന്നെ തേടിയെത്തിയവരും എനിക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമായിരുന്നു.ശ്യാം പറഞ്ഞു.

രാജകുമാരന്റെ വ്യത്യസ്തമായൊരു വിനോദം..കുതിരപ്പുറത്തേറി വന്ന്‍ കൊട്ടാര മതിലുകളില്‍ സ്ഥാപിച്ച സൌരോര്‍ജ്ജ വിളക്കുകളെ തന്റെ ഇരട്ടത്തോക്കിനാല്‍ ഉന്നം വെച്ചു തകര്‍ത്തിടുക.കാവല്‍ക്കാരന്‍ വിളക്കുകള്‍ പുനസ്ഥാപിക്കുന്ന ജോലിയില്‍ വ്യാപ്രുതനാകുമ്പോള്‍ മണല്‍ ക്കുന്നുകള്‍ക്കിടയിലെക്ക് സൂര്യന്‍ തന്റെ മുഖം പൂഴ്ത്തിയിരുന്നു.

ഞാന്‍ തേടിപ്പോയവരും എന്നെത്തേടിയെത്തിയവരും പതിയെ മറവിയുടെ രതോ ഇരുളിടങ്ങളില്‍ അപ്രത്യക്ഷരായി ഞാനൊറ്റയായ വേളയിലാണ് നീ എന്നിലേക്ക്‌ കടന്നു വന്നത്.ശ്യാം തുടര്ന്നു.

മറ്റിതളുകളുടെയെല്ലാം സൌന്ദര്യം ആവാഹിച്ച് ഒരൊറ്റയിതള്‍ പൂ പോലെ നിന്റെ ഓര്‍മ്മകള്‍ എന്നില്‍ സൌരഭ്യം പകര്‍ന്നു.മിഥുനെപ്പോലെ ശ്യാമിന്റെ പതിഞ്ഞ വാക്കുകള്‍ ശ്വേതയെ തരളിതയാക്കിയത് ശ്യാം ഒരു വേള മിലനേ പ്പോലെ തന്നെ തലോടിയിരുന്നെ ങ്കില്‍ എന്നാഗ്രഹിച്ചിട്ടായിരുന്നു.ശ്വേതയുടെ മുന്നില്‍ ശ്യാം മിലനെപ്പോലെ കത്തി ജ്വലിക്കുന്ന ഒരു സൂര്യനായ് അവതരിച്ചു.

മരുഭൂമി ആകാശം പകുത്തെടുത്തിട ത്ത്  വൈകുന്നേരം നഷ്ടപ്പെട്ടിരുന്നു.ആകാശ നിറമുള്ള നേര്‍ത്ത നീലവിരി ഒരു ഭാഗത്തേക്ക് നീക്കിയിട്ട കിടപ്പറയിലെ നഗ്നതയിലേക്ക്‌ നിലാവ് പെയ്തിറങ്ങി.

മിലന്റെ കപട സദാചാര ബോധത്തെ ശേത അവഗണിച്ചതായിരുന്നു ശ്യാമിന്റെ കൂടെയുള്ള ഈ പൊരുള്‍.കൊട്ടാരം കാവല്‍ക്കാരനെ  സാക്ഷിയാക്കി മോതിരം കൈമാറിയ ആരാത്രി സൌരോര്‍ജ്ജ വിളക്കുകള്‍ വീണ്ടും തകര്‍ക്കപ്പെട്ടിരുന്നു.


നിലാവില്‍    നിറമെന്തെന്നറ യാത്ത കൊട്ടാരപ്പൂങ്കാവനങ്ങ ളിലെ
നനഞ്ഞു നിന്ന പൂക്കള്‍ക്കും കിടപ്പറയില്‍ നിന്നും കൊട്ടാരപ്പടവുകളിലേക്ക് ഒഴുകിപ്പരന്ന രക്തത്തിനും ഒരേ നിറമായിരുന്നു.......
ആ രാവ്‌ വെളുക്കും മുമ്പേ അവരുടെയും കൊട്ടാരം  കാവല്കാരന്റെയും ലോകം അവസാനിച്ചിരുന്നു...

6 comments:

മനോജ് കെ.ഭാസ്കര്‍ said...

ഞാന്‍ തേടിപ്പോയവരും എന്നെത്തേടിയെത്തിയവരും........

ശിഖണ്ഡി said...

വായിച്ചു, ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല രചന

അപ്പൂപ്പന്‍ താടി. കോം said...

shaji bhaayi kalakki, enikku othiri ishttayi, prathekichu syam, haha congrats, njaan paranja katha eppaza ezhuthunne?

khaadu.. said...

വായിക്കാന്‍ നല്ല രസം...

syam said...

Good ,