ബസിറങ്ങി ചെറിയ അങ്ങാടി തീര്‍ന്നിടത്തു പഞ്ചായത്ത് ഓഫീസിനു പുറകിലായിരുന്നു ഹെല്ത്ത്സെന്റര്.ഇറങ്ങും നേരം കാല്പാദവും കഴിഞ്ഞു നിലത്തിഴയുന്ന പര്‍ദ്ദയുടെ ഒരു ഭാഗം ചവിട്ടി വീഴാന്‍ തുടങ്ങുമ്പോള്‍ ക്ലീനര്‍ താങ്ങിയിരുന്നില്ലെങ്കില്‍ താനും മകനും ബസ്സിന്റെ മുന്‍ ചക്രങ്ങളില്‍ കിടന്നരയുമായിരുന്നു വെന്ന് കുല്‍സു ഓര്‍ത്തു.
ക്ലീനരുടെ ആഭാസമായ നോട്ടത്തിനു മുഖം കൊടുക്കാതെ അങ്ങാടിയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോഴാണ് മകന് ശാട്യം തുടങ്ങിയത്.വാഹനങ്ങളുടെ പൊടിപടലങ്ങളാല്‍ മൂടിയ ഫുട്പാത്ത് വാണിഭക്കാരനായ വികലാംഗന് വിരിച്ച ഷീറ്റില്‍ കിടത്തിയ നിറം മങ്ങിയ പാവക്കുട്ടിയായിരുന്നു കാരണം.
മൂന്നാം വയസ്സിലെ പോളിയോ എടുത്തു തിരികെ യത്തീംഖാനയിലേക്ക് പോകാനുള്ള ബസ്സ്കൂലി ഒമ്പത് രൂപ നരച്ചു തുടങ്ങിയ പര്‍ദയുടെ അറയില്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കി മകനെ മറുതോളിലേക്ക് മാറ്റിക്കിടത്തി കുല്‍സു ഹെല്‍ത്ത് സെന്റര്‍ ലക്ഷ്യമാക്കി നടന്നു.
കമ്പോണ്ടര്‍ എത്തിയിരുന്നില്ല.അതിനാല്‍ കാത്തിരുന്നവര്‍ വിശ്രമിക്കുന്ന അവസാന ബഞ്ചിലെ അറ്റത്തു അവളും ഇടം കണ്ടെത്തി. തന്റെ ജീവിതവും ഒരു കാത്തിരിപ്പിന്റെതെന്നവള് ഓര്‍ത്തു.അന്‍വറിന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ ശരീരം പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കല്‍ അനിവാര്യമായിരുന്നു.ഇപ്പോള്‍ തന്റെ മനസ്സും കറുത്തൊരു പര്ദ്ദക്കുള്ളിലാണെന്നു അവള് തിരിച്ചറിഞ്ഞു.
മകനും അന്‍വറിന്റെ തിരോധാനത്തിനും ഇപ്പോള്‍ മൂന്നു വയസ്സ്.ഒരു കന്യാസ്ത്രീ ആക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം.എങ്കിലും അവളുടെ നിര്‍ബന്ധ പ്രകാരം എഞ്ചിനീയറിങ്ങിനു ചേരുകയായിരുന്നു.
മെമ്മറികാര്ഡു ഊരിവെക്കാതെ സെല്‍ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്താല്‍ ദുരുപയോഗപ്പെടുമെന്ന ആത്മാര്‍ത്ഥമായ ഉപദേശവും വിശ്വാസ്യതയുമായിരുന്നു അന്‍വറില്‍ ആക്രുഷ്ടയാവാന് അവളില്‍ പ്രചോദനം ഉളവായത്.
കോളേജില്‍ ചേര്‍ന്ന ആദ്യ മാസങ്ങളില്‍ ഒന്നായിരുന്നു ഒരു ഹൈപ്പെര്‍ മാര്‍ക്കറ്റിലെ സെല്‍ഫോണ്‍ റിപ്പയറര്‍ ആയ അന് വറിനെ കെല്‍സി പരിചയപ്പെടുന്നത്.
അന് വരുമായുള്ള കൂടിക്കാഴ്ചകള്‍ കൂടി .പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതിനൊപ്പം ഞായറാഴ്ച-പാതിരാ കുര്‍ബാനകളും ഉപേക്ഷിച്ചു പര്‍ദയിലേക്ക് മാറുമ്പോള്‍ കെല്‍സി കുല്സുവായി മാറി അന് വറിനോടൊപ്പം ജീവിതം തുടങ്ങിയിരുന്നു.
കന്യാസ്ത്രീയാക്കാന്‍ സ്വപ്നം കണ്ട രക്ഷിതാക്കളും പര്‍ദ്ദക്കുള്ളിലെ ഈ ജീവിതവും തന്റെ നിയോഗമെന്നറിയുമ്പോഴും മനസ്സ് തുറന്നൊന്നു ഏതു ദൈവത്തോട് പ്രാര്ത്തികുമെ ന്നറിയാത്ത നിസ്സഹായാവസ്ഥ. ദിശാബോധമില്ലാത്ത ഇന്നിന്റെ കൌമാരത്തിലെ എടുത്തു ചാട്ടത്തില്‍ ജീവിതം ഹോമിച്ച ഒരു ഇര കൂടി.ഈ പ്രണയ ചാപല്യങ്ങള്‍ മാത്രമാണ് ജീവിതമെന്ന് കരുതി ഊരും പേരുമറിയാത്ത അന് വ റി ന്റെ കൂടെ തന്റെ പാരമ്പര്യ വിശ്വാസങ്ങളെ ഉപേക്ഷിച്ചു അയാളുടെ മതാനുഷ്ടാനങ്ങള്‍ എന്തെന്ന് പോലുമറിയാതെ ഇറങ്ങിത്തിരിച്ചതിന്റെ പരിണിത ഫലം.കമ്പൌണ്ടര്‍ പതിവിലും വൈകിയായിരുന്നു എത്തിയതെന്നതിനാല്‍ വരി വളരെ ഇഴഞ്ഞായിരുന്നു നീങ്ങിയത്.
ഹെല്‍ത്ത് സെന്ററിന്റെ ചുവരിലെ കുമ്മായം ഇടിഞ്ഞു രൂപപ്പെട്ട ചെറു കിടങ്ങുകളില്‍ നിന്നും ഇളം ചൂടുള്ള രക്തത്തിനായി മൂട്ടകള്‍ ബഞ്ചിലേക്ക് കുടിയേറാന്‍ തുടങ്ങി.
പ്രണയ സാഫല്യത്തിന്നായി പാതി വഴിയില്‍ പഠമുപേക്ഷിക്കുകയും രക്ഷിതാക്കളെ ധിക്കരിച്ച വിവാഹത്തോടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തതോടെ ഇതാണ് സ്വര്ഗ്ഗമെന്നായിരുന്നു വിശ്വസിച്ചത്. പതിവായി വീടണ ഞ്ഞിരുന്ന അന് വ ര്‍ ചില ദിനങ്ങളില്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി .പിന്നെ ഒരിക്കലും തിരിച്ചു വരാതെ അപ്രത്യക്ഷമായത് കുല്‍സു പൂര്‍ണ ഗര്‍ഭിണിയായ പ്പോഴായിരുന്നു.
അവസാന വരിക്കാരിയായ കുല്‍സുവിനെ വിളിക്കുമ്പോള്‍ മകന് മടിയില്‍ കിടന്നു ഉറങ്ങിപ്പോയിരുന്നു.തിരിച്ചു പോവും നേരം പാവ വില്പനകാരനായ വികാംഗന് അവിടെ ഉണ്ടാവരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.
കുല്സുവിന്റെ പ്രാര്‍ത്ഥന പോലെ വേനല്‍ മഴയുടെ മുന്നോടിയായി ചാറിയ ചാറ്റല്‍ മഴ പേടിച്ചു ഫുട്പാത്ത് വില്പനക്കാരനായ വികലാംഗന് തന്റെ ഷീറ്റ് മടക്കി വെച്ചു അടുത്ത പീടികത്തിണ്ണയിലേക്ക് കയറി നിന്നിരുന്നു.
ഭൂമിക്കു മുകളില്‍ ആകാശം നരച്ചൊരു പര്‍ദ്ദപോലെ തൂങ്ങി നിന്നു.ബസ് സ്റ്റോപ്പില്‍ മഴ പെയ്യും മുമ്പ് വീടണയാന്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് കുല്‍സുവും കയറിനിന്നു.തന്റെ ജീവിതം പോലെ തന്നെ ഒടുങ്ങാത്ത കാത്തിരിപ്പ് പോലെ. ...
------------------------------------------------------------------------------------------------------------------------------------------------
NB;മാധ്യമം തൃശൂര്‍ ലേഖിക ജിഷഎലിസബത്തിന്റെ ,അവള് കണ്ട ഒരു കഥാപാത്രത്തിന്റെ പര്‍ദ്ദക്കുള്ളിലെ ജീവിതത്തിന്റെ ആകാംക്ഷകളാണ് ഈ രചന നിര്‍വ്വഹിക്കാന്‍ പ്രചോദനമായത്, ഈ വിഷയം പങ്ക് വെച്ചതിനു ജിഷ എലിസബത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . ..
ക്ലീനരുടെ ആഭാസമായ നോട്ടത്തിനു മുഖം കൊടുക്കാതെ അങ്ങാടിയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോഴാണ് മകന് ശാട്യം തുടങ്ങിയത്.വാഹനങ്ങളുടെ പൊടിപടലങ്ങളാല്‍ മൂടിയ ഫുട്പാത്ത് വാണിഭക്കാരനായ വികലാംഗന് വിരിച്ച ഷീറ്റില്‍ കിടത്തിയ നിറം മങ്ങിയ പാവക്കുട്ടിയായിരുന്നു കാരണം.
മൂന്നാം വയസ്സിലെ പോളിയോ എടുത്തു തിരികെ യത്തീംഖാനയിലേക്ക് പോകാനുള്ള ബസ്സ്കൂലി ഒമ്പത് രൂപ നരച്ചു തുടങ്ങിയ പര്‍ദയുടെ അറയില്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കി മകനെ മറുതോളിലേക്ക് മാറ്റിക്കിടത്തി കുല്‍സു ഹെല്‍ത്ത് സെന്റര്‍ ലക്ഷ്യമാക്കി നടന്നു.
കമ്പോണ്ടര്‍ എത്തിയിരുന്നില്ല.അതിനാല്‍ കാത്തിരുന്നവര്‍ വിശ്രമിക്കുന്ന അവസാന ബഞ്ചിലെ അറ്റത്തു അവളും ഇടം കണ്ടെത്തി. തന്റെ ജീവിതവും ഒരു കാത്തിരിപ്പിന്റെതെന്നവള് ഓര്‍ത്തു.അന്‍വറിന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ ശരീരം പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കല്‍ അനിവാര്യമായിരുന്നു.ഇപ്പോള്‍ തന്റെ മനസ്സും കറുത്തൊരു പര്ദ്ദക്കുള്ളിലാണെന്നു അവള് തിരിച്ചറിഞ്ഞു.
മകനും അന്‍വറിന്റെ തിരോധാനത്തിനും ഇപ്പോള്‍ മൂന്നു വയസ്സ്.ഒരു കന്യാസ്ത്രീ ആക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം.എങ്കിലും അവളുടെ നിര്‍ബന്ധ പ്രകാരം എഞ്ചിനീയറിങ്ങിനു ചേരുകയായിരുന്നു.
മെമ്മറികാര്ഡു ഊരിവെക്കാതെ സെല്‍ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്താല്‍ ദുരുപയോഗപ്പെടുമെന്ന ആത്മാര്‍ത്ഥമായ ഉപദേശവും വിശ്വാസ്യതയുമായിരുന്നു അന്‍വറില്‍ ആക്രുഷ്ടയാവാന് അവളില്‍ പ്രചോദനം ഉളവായത്.
കോളേജില്‍ ചേര്‍ന്ന ആദ്യ മാസങ്ങളില്‍ ഒന്നായിരുന്നു ഒരു ഹൈപ്പെര്‍ മാര്‍ക്കറ്റിലെ സെല്‍ഫോണ്‍ റിപ്പയറര്‍ ആയ അന് വറിനെ കെല്‍സി പരിചയപ്പെടുന്നത്.
അന് വരുമായുള്ള കൂടിക്കാഴ്ചകള്‍ കൂടി .പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതിനൊപ്പം ഞായറാഴ്ച-പാതിരാ കുര്‍ബാനകളും ഉപേക്ഷിച്ചു പര്‍ദയിലേക്ക് മാറുമ്പോള്‍ കെല്‍സി കുല്സുവായി മാറി അന് വറിനോടൊപ്പം ജീവിതം തുടങ്ങിയിരുന്നു.
കന്യാസ്ത്രീയാക്കാന്‍ സ്വപ്നം കണ്ട രക്ഷിതാക്കളും പര്‍ദ്ദക്കുള്ളിലെ ഈ ജീവിതവും തന്റെ നിയോഗമെന്നറിയുമ്പോഴും മനസ്സ് തുറന്നൊന്നു ഏതു ദൈവത്തോട് പ്രാര്ത്തികുമെ ന്നറിയാത്ത നിസ്സഹായാവസ്ഥ. ദിശാബോധമില്ലാത്ത ഇന്നിന്റെ കൌമാരത്തിലെ എടുത്തു ചാട്ടത്തില്‍ ജീവിതം ഹോമിച്ച ഒരു ഇര കൂടി.ഈ പ്രണയ ചാപല്യങ്ങള്‍ മാത്രമാണ് ജീവിതമെന്ന് കരുതി ഊരും പേരുമറിയാത്ത അന് വ റി ന്റെ കൂടെ തന്റെ പാരമ്പര്യ വിശ്വാസങ്ങളെ ഉപേക്ഷിച്ചു അയാളുടെ മതാനുഷ്ടാനങ്ങള്‍ എന്തെന്ന് പോലുമറിയാതെ ഇറങ്ങിത്തിരിച്ചതിന്റെ പരിണിത ഫലം.കമ്പൌണ്ടര്‍ പതിവിലും വൈകിയായിരുന്നു എത്തിയതെന്നതിനാല്‍ വരി വളരെ ഇഴഞ്ഞായിരുന്നു നീങ്ങിയത്.
ഹെല്‍ത്ത് സെന്ററിന്റെ ചുവരിലെ കുമ്മായം ഇടിഞ്ഞു രൂപപ്പെട്ട ചെറു കിടങ്ങുകളില്‍ നിന്നും ഇളം ചൂടുള്ള രക്തത്തിനായി മൂട്ടകള്‍ ബഞ്ചിലേക്ക് കുടിയേറാന്‍ തുടങ്ങി.
പ്രണയ സാഫല്യത്തിന്നായി പാതി വഴിയില്‍ പഠമുപേക്ഷിക്കുകയും രക്ഷിതാക്കളെ ധിക്കരിച്ച വിവാഹത്തോടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തതോടെ ഇതാണ് സ്വര്ഗ്ഗമെന്നായിരുന്നു വിശ്വസിച്ചത്. പതിവായി വീടണ ഞ്ഞിരുന്ന അന് വ ര്‍ ചില ദിനങ്ങളില്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി .പിന്നെ ഒരിക്കലും തിരിച്ചു വരാതെ അപ്രത്യക്ഷമായത് കുല്‍സു പൂര്‍ണ ഗര്‍ഭിണിയായ പ്പോഴായിരുന്നു.
അവസാന വരിക്കാരിയായ കുല്‍സുവിനെ വിളിക്കുമ്പോള്‍ മകന് മടിയില്‍ കിടന്നു ഉറങ്ങിപ്പോയിരുന്നു.തിരിച്ചു പോവും നേരം പാവ വില്പനകാരനായ വികാംഗന് അവിടെ ഉണ്ടാവരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.
കുല്സുവിന്റെ പ്രാര്‍ത്ഥന പോലെ വേനല്‍ മഴയുടെ മുന്നോടിയായി ചാറിയ ചാറ്റല്‍ മഴ പേടിച്ചു ഫുട്പാത്ത് വില്പനക്കാരനായ വികലാംഗന് തന്റെ ഷീറ്റ് മടക്കി വെച്ചു അടുത്ത പീടികത്തിണ്ണയിലേക്ക് കയറി നിന്നിരുന്നു.
ഭൂമിക്കു മുകളില്‍ ആകാശം നരച്ചൊരു പര്‍ദ്ദപോലെ തൂങ്ങി നിന്നു.ബസ് സ്റ്റോപ്പില്‍ മഴ പെയ്യും മുമ്പ് വീടണയാന്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് കുല്‍സുവും കയറിനിന്നു.തന്റെ ജീവിതം പോലെ തന്നെ ഒടുങ്ങാത്ത കാത്തിരിപ്പ് പോലെ. ...
------------------------------------------------------------------------------------------------------------------------------------------------
NB;മാധ്യമം തൃശൂര്‍ ലേഖിക ജിഷഎലിസബത്തിന്റെ ,അവള് കണ്ട ഒരു കഥാപാത്രത്തിന്റെ പര്‍ദ്ദക്കുള്ളിലെ ജീവിതത്തിന്റെ ആകാംക്ഷകളാണ് ഈ രചന നിര്‍വ്വഹിക്കാന്‍ പ്രചോദനമായത്, ഈ വിഷയം പങ്ക് വെച്ചതിനു ജിഷ എലിസബത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . ..
6 comments:
നന്നായിരിക്കുന്നു; ആശംസകള്‍
കൊള്ളാം ...
കൊള്ളാം...
കൊള്ളാം ..പക്ഷെ ഈ ഇലകള്‍
കാഴ്ച മറയ്കുന്നുണ്ട് കേട്ടോ ..
നന്മണ്ടാ...കഥ ഇഷ്ടപ്പെട്ടു.
മുന്‍പിന്‍ നോക്കാതെ പ്രേമത്തിലെക്ക് എടുത്തു ചാടുന്ന ഇയാംപാറ്റകള്‍
ഒരു പ്രണയത്തിന്റെ അന്ത്യം നന്നായിട്ടുണ്ട് .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Post a Comment