Sunday, October 31, 2010

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ ...

പൂന്തോട്ടത്തിലെ നാല് മണി പ്പൂക്കള്‍ക്ക് അല്പം കൂടി വെളിച്ചം നല്‍കാന്‍ കാത്തു നിന്നു സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സാവകാശം നീങ്ങിത്തുടങ്ങി ,പുറകില്‍ അനുഗമിച്ചു കൊണ്ട് അനേകം നിഴലുകളും.വീടിനടുത്തെ കോമ്പൌണ്ടില്‍ നഴ്സറി സ്കൂള്‍ വിട്ടു ആരവ ങ്ങളെ ല്ലാമൊഴിഞ്ഞപ്പോള്‍ ആതിര പൂന്തോട്ടത്തിലെക്കിറങ്ങി.ഋതു ഭേദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തന്റെ പരിലാളനയില്‍ വളരുന്ന മിക്ക ചെടികളും പൂത്തു നിന്നിരുന്നു.രവി എത്താനാവുന്നതെ യുള്ളൂ ,തനിക്കു താല്പര്യ മില്ലാതിരുന്നിട്ടും പാര്‍ട്ടിയുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിയാവുകയായിരുന്നു രവി.പരാജയം ഉറപ്പായിരുന്ന മണ്ഡലം .പാര്‍ടിയുടെ മുങ്ങി മരിക്കാന്‍ പോകുന്ന പ്രത്യ യ ശാസ്ത്രങ്ങളുടെ ഒരു കച്ചി ത്തുരുമ്പാ യിരുന്നു ജന സമ്മതനായ രവിയെ സ്ഥാനാര്‍ത്തി യാക്കുന്നതിലൂടെ പാര്‍ട്ടിയുടെ ലക്‌ഷ്യം.പാര്‍ടിയെ കുറ്റം പറയാന്‍ തനിക്കും ആവില്ല.പാര്‍ടിയുടെ നിലപാടുകളോ ടായിരുന്നു വിയോജിപ്പ്.വിപ്ലവം കത്തി നിന്ന യൌവ്വനത്തില്‍ വയനാട്ടിലെ ആദിവാസി കോളനിയിലെ ഒരു പാര്‍ടി ക്ലാസ്സില്‍ ആദ്യമായി ക്ലാസ്സെടുക്കാന്‍ വന്ന രവി ആതിരയുടെ ഹൃദയത്തിലേക്കും കുടിയേറുകയായിരുന്നു.പിന്നീട് രണ്ടു ദിശകളില്‍ സഞ്ചരിച്ച ഇരുവരും ഒരുമിച്ചൊരു ദിശയിലേക്കു പ്രയാണം ആരംഭിക്കുകയായിരുന്നു.കോളനിയിലെ ചേരു വിദ്യാലയത്തിലെ ടീച്ചര്‍ പണി ഉപേക്ഷിച്ചു രവിയുടെ കൂടെ ഇറങ്ങുമ്പോള്‍ ദൂരെ പ്രത്യാശ പോലെ കിട്ടാനുളൊരു പുതിയ ലോകത്തിന്റെ അക്ഷരങ്ങളില്‍ മാത്രം കുരുങ്ങിക്കിടന്ന ഒരു പുതു പുലരി മാത്രമായിരുന്നു.പിന്നെ പാര്‍ട്ടിക്ക് വേണ്ടി മാത്രമുള്ളൊരു ജീവിതം.ഒരു വേള പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഗര്‍ഭ പാത്രം വരെ മുറിച്ചു മാറ്റി ഊഷരമാക്കിയ തന്റെ സ്ത്രീത്വം ,അവസാനം തൊഴിലാളി വര്‍ഗ്ഗമെന്ന അടിത്തറ വിട്ടു മുതലാളി വര്‍ഗ്ഗത്തോട് തോള്‍ ചേര്‍ന്നുള്ള പാര്‍ട്ടിയുടെ പ്രയാണം കിട്ടാനുണ്ടൊരു സ്വര്‍ഗ്ഗമെന്ന മരുപ്പച്ച ഒരിക്കലും സഫലമാവാത്തൊരു സമസ്യ യാണെന്ന് ആതിര ക്ക നു ഭാവപ്പെടുകയായിരുന്നു.ഭരണത്തിലേറിയ പാര്‍ട്ടിയുടെ അധികാരങ്ങള്‍ അനര്‍ഹമായ കൈകളിലായിരുന്നു അവരോധിക്കപ്പെട്ടത്‌.എന്ടോ സള്‍ഫാന്‍ പോലുള്ള മാരക കീട നാശിനികള്‍ ഉത്പാദിപ്പിക്കുന്ന കുത്തക കമ്പനി കളോടുള്ള മൃദു സമീപനത്തിലുപരി ഇരകളോടുള്ള ഭരണ വര്‍ഗ്ഗത്തിന്റെ നിരുത്തരവാദ പരമായ ഇടപെടലായിരുന്നു പാര്‍ട്ടിയില്‍ നിന്നും ആതിരയെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു വേള ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയ നിമിഷത്തില്‍ ഗര്‍ഭ പാത്രം പോലുമിലാത്ത ശൂന്യമായ വയറു താനൊരു പെണ്ണാ ണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ ആറു തയ്യാറാവുമെന്ന് അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു.മറവിയില്‍ ഒളിപ്പിചില്ലാതാക്കിയ വിപ്ലവ വീര്യം പോലെ കുങ്കുമ നിറ മണി ഞ്ഞു ആകാശം അസ്തമയത്തിനായി ഒരുങ്ങി നിന്നു.വിടരാന്‍ മറന്ന ഒരു നാല് മണി പ്പൂ മൊട്ടു ഇനിയൊരിക്കലും വിടരാനാവില്ലെന്ന ദുഖത്തോടെ അസ്തമയത്തിലേക്ക് കണ്ണ് നട്ടു നിന്നു.പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ച ജീവിതത്തില്‍ ഒന്നും നേടാനാവാതെ ശൂന്യത മാത്രം ബാക്കിയാക്കിയ ഏതോ ഒരു ഉന്മാദത്തില്‍ വീട്ടിനു ള്ളിലെക്കോടി ക്കയറിയ ആതിര ഷെല്‍ഫില്‍ അടുക്കി വെച്ച കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ പുസ്തക ക്കൂമ്പാരങ്ങള്‍ മുറ്റത്തേക്കു വലിച്ചെറിഞ്ഞു അഗ്നി ക്കിരയാക്കുമ്പോള്‍ ഒരനുഷ്ടാനം പോലെ ആര്‍ക്കോ വേണ്ടി വോട്ടു തെണ്ടി ക്ഷീണിച്ചു രവി ഗെയ്റ്റ് കടന്നു മുറ്റത്തെ ക്കെത്തിയിരുന്നു .....

3 comments:

ഒഴാക്കന്‍. said...

സംഭവം കൊള്ളാം. ഒന്ന് പാരഗ്രഫ് തിരിച്ചിരുന്നു എങ്കില്‍ വായന സുഖം ലഭിക്കുമായിരുന്നു

Jazmikkutty said...

വേദന മാത്രം ബാക്കി...നന്നായി എഴുതി..അഭിനന്ദനങ്ങള്‍...

മൻസൂർ അബ്ദു ചെറുവാടി said...

കഥയിലൂടെ പറഞ്ഞ കാര്യം.
ഇഷ്ടപ്പെട്ടു.
ആശംസകള്‍